Bhakthi poem

Email

photo.jpeg

ഭക്തി

മാധവാ! ഗോവിന്ദാ! കൃഷ്നാ! മുരാരേയെൻ
നാഥാ മമ ജന്മം ഭക്തിയാലെ

എന്നും തവപദമാശ്രയിച്ചീടുവാൻ
തോന്നണേ ശ്രീ ഗുരുവായൂരപ്പാ

കണ്ണന്റെ തൃപ്പാദം മാത്രമാണാശ്രയം
മണ്ണിലെ ജീവിതം ധന്യമാക്കാൻ

എണ്ണമറ്റുള്ള ജന്മങ്ങൾ കഴിഞ്ഞാലേ
ധന്യമാം മനുഷ്യ ജന്മം കിട്ടൂ

ബുദ്ധിവിവേചന ശക്തിയാർന്നുള്ളൊരു
ശുദ്ധ നരജന്മം ലഭ്യമായാൽ

ശ്രീ വാസുദേവൻ തൻ ഭക്തിയാൽ ജന്മത്തെ
തത്ഭവമാർന്നു സഫലമാക്കാൻ

വാതലയേശൻറെ നാരായണ നാമം
പൂത മാനസരായ് ചൊല്ലീടുവാൻ !

നാരായണ! ഹരേ! എന്നുള്ള നാമങ്ങൾ
പാടുവിൻ സത്‌സംഗം നേടിടുവിൻ

ഉദ്ദവനായിട്ടു നല്കിയുപദേശങ്ങൾ
ബദ്ധരാം ഭക്തരെ രക്ഷിപ്പാനായ്‌

ഭക്തിയാൽ മാനസം ലീനമായിടുമ്പോൾ
മുഗ്ദ്ധമാം കൃഷ്‌ണസ്മരണയാളെ

ആർദ്രത, രോമാഞ്ചം, നേത്രാമ്പു എന്നിവ
ഭദ്ര കഥാശ്രവണാദിയാലേ

ചിത്തമാം ഹേമത്തെ ഭക്തിയാമാഗ്നിയാൽ
ശുദ്ധമാക്കീടുകെന്നോതിയല്ലോ

ശാസ്ത്രാഭ്യാസനമോ, വിദ്യാ, തപശ്ശക്തി
എത്രകാലമിവ പിന്തുടർന്നോ

ഭക്തിയൊഴിഞ്ഞെന്നെ പ്രാപിക്കയെന്നത്
സിദ്ധിക്കാനാവില്ലസത്യം! സത്യം!

യാഗമോ വൈരാഗ്യ മഷ്‌ടആം യോഗമോ
ദാനമോ തീര്ഥയാത്രാദികളോ

തീവ്രമുപവാസമെന്നിവയൊന്നുമേ
എന്നിലെഭക്തിക്കു തുല്യമല്ല

ഗോപികമാരുടെ ഭക്തിക്കായ് പ്രാർത്ഥിക്കാം
ഗോപികാനാഥനോടെന്നുമെന്നും

************************************************************

ഇന്ദിര കനകത്തിടത്തിൽ
റിട്ട. അദ്ധ്യാപിക, ഇരിട്ടി
ക്ഷത്രിയ ക്ഷേമ സഭ, ഇരിട്ടി

എന്താണാ പേര്???

Email

muttashan.JPG

T.N.Adithya Varma

അമ്മേ ഞങ്ങടെ ക്ലാസ്സിൽകുട്ടിക
ളെല്ലാവർക്കും കൂട്ടായി
ളണ്ടൊരു ടീച്ചറു പേരെന്താണെ-
ന്നമ്മയ്ക്കൊന്നൂഹിക്കാമോ
മൂന്നക്ഷരമുണ്ടെല്ലാം ചേർന്നാൽ
ദമയന്തിയ്ക്കുള്ളൊരു തോഴി
ഒന്നും മൂന്നും അക്ഷരമങ്ങിനെ
കൂട്ടീടിൽ മറ്റൊരു തോഴി
രണ്ടും മൂന്നും ചേർന്നാലായതി-
ലേറാനേറെ പ്പണിയാണ്
തോഴികൾ രണ്ടും തമ്മിൽ ചേരാ-
റില്ലെന്നും ജനമോതുന്നു
സുന്ദരിയാകിയ, സൗഖ്യം നൽകും
ആ പേരെന്തെന്നോതാമോ

അരയന്നം

Email

mutahan.JPG

T.N.Adithya Varma

നളചരിതം നാലു ദിനം
നടമാടും കഥകളിയിൽ
അരയന്നം ഉരചെയ്യും
പദമെല്ലാം അതിമധുരം
നളനോടാ ദമയന്തീ
തനുകാന്തി വിവരിക്കും
പദമുണ്ട ങ്ങതുകേട്ടാൽ
പുളകംതോ ന്നിടുമാർക്കും
ദൂതിന്നായ് ദമയന്തീ
നികടേചെ ന്നതുനേരം
പിടികൂടാൻ തുനിയുന്നൂ
ശ്രമമെല്ലാം തകരുന്നൂ
പറയുന്നു ണ്ടരയന്നം
ദമയന്തിയൊടതിസരസം
ജഗൽപതിയും രതിപതിയും
തവകൊതിയു ള്ളൊരുപതിയെ
ത്തരുവാനായാണല്ലോ
മമവരവെന്നറിയുകനീ
നളിനമിഴിമാർക്കെല്ലാം
നടനരസം നൽകീടും
അരയന്നം മനുജന്റെ
അകതാരിൽ കുടികൊള്ളും
നളചരിതം മധുരതരം
കഥകളിതൻ പദമായി
വിരചിച്ചാ കവിവര്യാ
പദതാരിൽ പ്രണമിപ്പൂ

കണ്ണും പൂട്ടിയിരുന്നാൽ

Email

mutahan.JPG

TN Adithya Varma

എന്തേ കണ്ണാ നീ യീ സംഗര മൊന്നൊഴിവാക്കി ത്തന്നില്ലാ
എന്തും ചെയ്യാൻ കഴിവുള്ളോൻ നീ യെന്നതറിഞ്ഞവളാണീ ഞാൻ എത്ര ജനങ്ങൾ മരിച്ചൂ ഇന്നീ യുദ്ധം മൂലം അതിലൊട്ടും
ദു,ഖം തോന്നിയതില്ലേ നിന്നുടെ ചിത്തം തന്നിലതോതൂ നീ
എന്നുടെ മക്കളു നൂറുള്ളവരി ലൊരാളെ പ്പോലും തന്നീടാൻ
നിന്നുടെയുള്ളത്തിങ്കൽ തോന്നിയതില്ലായല്ലോ ഭഗവാനേ
എന്താണിതിനുടെ കാരണമെന്നു പറഞ്ഞു തരേണം അതിനായി
ട്ടിന്നു കനിഞ്ഞാൽ നന്നായീ യെ ന്നൊന്നു പറഞ്ഞൂ ഗാന്ധാരി
അമ്മേ,അമ്മ നയിച്ചോ മക്കളെ നല്ല വഴിക്കു നടന്നീടാൻ
കണ്ണും പൂട്ടിയിരുന്നാൽ കൂട്ടികളെങ്ങിനെ നേർവഴി പോയീടും
അമ്മ തുണയ്ക്കാത്തവരേ ഈശ്വരനെങ്ങിനെ രക്ഷിക്കാനാകും
ഒന്നു പറഞ്ഞു തരാമോ എന്നൊരു മറുപടിചൊല്ലീ മാധവനും

കണ്ണൻ

Email

mutahan.JPG

T.N. Adithya Varma

കണ്ണൻ

കയ്യിൽ നറുവെണ്ണ, മറുകയ്യിലൊരുവേണു,
മെയ്യിലൊരു മഞ്ഞയുടയാട, വനമാല
കണ്ണിലുതിരുന്ന കരുണാമയ കടാക്ഷം
കണ്ണ തവ രൂപ മകതാരിൽ വിരിയേണം

മധുസൂദന മമ മാനസമതിൽ വന്നൊരു നൃത്തം
നടമാടുകി ലടിയൻ തരു മവിടേയ്ക്കൊരു മുത്തം
ഇതി ചിന്തകൾ പലതും വിലസിടുമെന്നുടെ ചിത്തം
കുതികൊള്ളണ മണയാൻ തവ പദ പങ്കജ തീർത്ഥം.

പഞ്ചസാര പണിയുന്ന വാക്കിനും
ശിഞ്ജിതം പൊഴിയുമാ നടപ്പിനും
തഞ്ചി വന്നു ചൊരിയുന്ന പുഞ്ചിരി-
ക്കൊഞ്ചലിന്നുമിത കുമ്പിടുന്നു ഞാൻ

കണ്ണാ കൺമുനയൊന്നിവന്നിൽ വിരവോടർപ്പിക്ക വേണം,മുകിൽ-                        വർണാ നിൻ മുരളീരവത്തിലിവനെ സ്സമ്മോഹനം ചെയ്യണം
വെണ്ണപ്പുഞ്ചിരിയാൽ വിശുദ്ധ മൃദു കൈത്താരാൽ കനിഞ്ഞിന്നു നീ-                   യൊന്നെന്നെ ത്തഴുകീട വേണ മതിനാ യെന്നും ഭജിക്കുന്നു ഞാൻ.

സുഖം

Email

mutahan.JPG

T.N. Adithya Varma

“എനിക്കു സുഖം വേണം” എന്തും ഞാൻ സുഖത്തിനായ്
ത്യജിക്കാൻ, ഉപേക്ഷിക്കാൻ തയാറെന്നവൻ ചൊൽകേ
ഭഗവാൻ ബുദ്ധൻ ചൊല്ലീ ആദ്യമായ് ഭവാൻ “എനി-
ക്കെ”ന്ന തങ്ങുപേക്ഷിക്ക പിന്നെയാ “വേണം” കൂടി
ബാക്കിയുള്ളതു “സുഖം” സ്വന്തമാക്കുവാൻ നല്ല-
മാർഗ്ഗ മൊന്നതു വത്സാ, മറ്റൊരു വഴിയില്ലാ.

കവിതേ

Email

mutahan.JPG

T.N Adithya Varma

കവിതേ യൊഴുകം സരിതേ നീയെ-
ന്നരികേ രാഗം മൂളാമോ
കളകള നാദം പൊഴിയും നീയെ-
ന്നകതാരിൽ തേൻ ചൊരിയാമോ
കാതിനു കരളിനു കുതുകം തരുമാ
റിന്നൊരു പല്ലവി പാടാമോ
അർത്ഥം വേണ്ടതു കിട്ടാനായൊരു
നൃത്തം തന്നെ നടിക്കാമോ
നുരയും പതയും വിരിയും പുഞ്ചിരി
ചൊരിയാനായി ത്തുനിയാമോ
ഒഴുകും നിന്നിലിറങ്ങും മാനസ-
മലിനതയെല്ലാം മാറ്റാമോ
വേദന തിങ്ങും മാനവ ഹൃത്തിനു
മോദമൊരിത്തിരി നൽകാമോ

ചിത്രം

Email

mutahan.JPG

T.N Adithya Varma

ഉണ്ണിക്കണ്ണന്റെ രൂപം വരയ്ക്കുവാൻ
ഉണ്ണിക്കാഗ്രഹ മുണ്ടെന്നിരിക്കിലും
എങ്ങിനെ തുടങ്ങീടു മെന്നോർത്തവൻ
ചിന്തയിൽ മുഴുകി ക്കഴിഞ്ഞീടവേ
സംസ്കൃതം പഠിപ്പിക്കും ഗുരുനാഥൻ
നൽകീ നല്ലോരുപദേശ മീവിധം
ഉണ്ണീ ചിത്രം വരയ്ക്കാൻ തുടങ്ങിടും
മുന്നേ കണ്ണനെ ക്കാണണം മാനസേ
വർണിക്കുന്നൂ കവികൾ വരികളാൽ
വർണം ചേർത്തു നീ ചിത്രം വരയ്ക്കുന്നു
മേല്പത്തൂർ മഹാ പണ്ഡിതൻ കണ്ണനെ-
യോർത്തു നാരായണീയത്തിൽ വർണിക്കും
മുടി തുടങ്ങി യടി വരെ യുള്ളൊരു
മധുര രൂപം മനസ്സിൽ നിനയ്ക്കുക
അതിനു ശേഷം അംഗങ്ങളോരോന്നായി
വര തുടങ്ങിടാം വർണങ്ങൾ ചേർത്തിടാം
മുടിയിലാ മയിൽപീലിയും കയ്യിലാ-
മുരളിയും വനമാലയും മാറിലായ്
അരയിലാ മഞ്ഞപ്പട്ടും ധരിച്ചൊരു
അരവിന്ദാക്ഷനെ നീ വരച്ചീടുക
കരുണയുള്ളവൻ ആനന്ദ ദായകൻ
മുരളിയൂതും മുകുന്ദൻ മനോഹരൻ
തരുമാറാകട്ടെ നല്ലോരനുഗ്രഹം
വിലസട്ടേ നിന്നില ക്കലാദേവിയും

നാണയം

Email

mutahan.JPG

T.N Adithya Varma

നാണമില്ലെനിക്കാരുടെ കൂടെയും

വേണമെങ്കി ലിറങ്ങി ത്തിരിക്കുവാൻ

എത്രയെത്ര മനുഷൃ കരങ്ങളാ-

ണാർത്തിയോടും പുണരുന്നതെൻ തനു

എത്ര ഞാൻ കറങ്ങേണം മനുഷൃന്റെ

നിതൃ കർമ്മം നടത്തിക്കൊടുക്കുവാൻ

ഏതൊരുത്സവം വന്നാലുമന്നവ-

രേകുകയില്ല വിശ്രമം തെല്ലുമേ

എന്നുമല്ലെനിക്കന്നു പതിവിലും

തെല്ലു കൂടി ക്കറങ്ങി ക്കളിക്കണം

എത്ര മേൽ ഞാൻ കറങ്ങുന്നുവോ അതി-

ന്നൊപ്പമായെൻ വില യിടിഞ്ഞീടുന്നു

സതൃമിങ്ങനെ യൊക്കെയാണെങ്കിലും

സാദ്ധൃമല്ലൊന്നു വിശ്രമിച്ചീടുവാൻ

നാണക്കേടു ശമിപ്പിക്കുവാ നെന്റെ

സാമീപൃം മതി യെന്നൊരു ചൊല്ലുണ്ട്

നാണമില്ല നയമുള്ളവരെന്നെ

നാണയ മെന്ന പേർ വിളിച്ചീടുകിൽ

കവിത -ചുമര്

Email

IMG-20191209-WA0114.jpg

ചുമര്
*******
ചിതൽപ്പുറ്റുരുമ്മുന്നതുണ്ടാംചിലപ്പോൾ
ചുരുങ്ങിപ്പൊടിഞ്ഞൊന്നു ദേഹംവിളർക്കാം
ചതുക്കുന്നകാറ്റാൽവിറയ്ക്കുന്നുവെന്നാൽ
ച്ചെറുക്കാനശക്തൻ്റെമട്ടൊത്തിരിപ്പു

പലർക്കും കൊടുത്തിങ്ങിടംചാരിടാനായ്
ചിലർക്കൊക്കെയാശ്വാസമെന്നുംനിനച്ചു.
പുലർന്നേറെബന്ധങ്ങളായുസ്സുനീളാ-
തുലർത്തിപ്പിരിച്ചൊന്നുകുത്തിപ്പൊടിച്ചോർ.

വരച്ചൊന്നിതെന്നോ ചരിത്രംരചിക്കാൻ
കരിക്കട്ടകൊണ്ടാദ്യമേതോകരങ്ങൾ
തിരിച്ചൊന്നുമോതാതെ നിസ്സംഗനായി –
ച്ചിരിച്ചൽപ്പമെന്നുംനിനച്ചോരിതെങ്ങോ?

ഇടയ്ക്കൊക്കെയോർമ്മച്ചിലന്തിക്കു കെട്ടാ-
നിടത്തെക്കൊടുക്കുന്നൊരാനെഞ്ചിലെന്നാൽ
അടിച്ചെത്തിവണ്ടൊത്തകാലപ്രവാഹം,
പിടച്ചൊന്നുപൊട്ടിച്ചിതൽപ്പാൽപ്പമായി!

പുരാവസ്തുവാക്കാമതിൽക്കമ്പമുള്ളോ-
രൊരുമ്പെട്ടൊരന്യർക്കിതൽപ്പംതിരുത്താം.
തരംപോലെമാറ്റും നിറത്താലിരിക്കാം
നിരാകാരമെന്നോർത്തു കാലംഗമിക്കാം.

നിറക്കൂട്ടുമായാമടർന്നുള്ളുവിങ്ങാം
തറയ്ക്കുന്നൊരാണിക്കു കീഴ്പ്പെട്ടുനിൽക്കാം
കറുത്തില്ലയുളളം തരിമ്പും ശരിക്കൊ-
ന്നുറച്ചെന്നുമാവാം വിധിക്കൊത്തവണ്ണം!
🍃🍃 – യദു മേക്കാട് 28/6/2020