രാജാ രവിവർമ്മ: ചിത്രങ്ങൾക്ക് ഹൃദയമുദ്ര ചാർത്തിയ കലാകാരൻ 🙏

– ആത്മജവർമ്മ തമ്പുരാൻ.

വിശ്രുത ചിത്രകാരൻ രാജാ രവി വർമ്മ നിറക്കൂട്ടുകളുടെ രാജാവ് എന്നാണ് പരക്കെ അറിയപ്പെടുന്നത്. അദ്ദേഹത്തിൻ്റെ 173-ാം ജന്മദിനമാണ് ഇന്ന്. (ഏപ്രിൽ 29). ഓര്‍മകള്‍ക്ക് മുന്നില്‍ ലോകമെമ്പാടുമുള്ള ആരാധകർ ഇന്നു സ്നേഹാർച്ചന നട ത്തും.
ചിത്രങ്ങള്‍ വരച്ച് ആദരവ് പ്രകടിപ്പിക്കാന്‍ ക്ഷത്രിയ ക്ഷേമ സഭയ്ക്കും അവസരം ഒരുക്കാൻ കഴിഞ്ഞത് വലിയ ഭാഗ്യമായി കരുതുന്നു. നല്ല പ്രതികരണമാണ് ലഭിക്കുന്നത്.
സംസ്ഥാന സമിതി അവസരം ഒരുക്കുന്നു. ചിത്രങ്ങള്‍ ക്ഷ ത്രിയ ക്ഷേമസഭയുടെ വെബ് സൈറ്റില്‍ കാണാനും കഴിയും.
സഭയുടെ സംസ്ഥാന പ്രസിഡന്റ് ശ്രീ. പി.കെ. രഘുവര്‍മ്മയാണ് രാജാ രവിവർമ്മയുടെ ജന്മദിനം ഓർമപ്പെടുത്തിയതും കുട്ടികൾക്കും മുതിർന്നവർക്കും ചിത്രങ്ങൾ വരച്ച് ആദരവ് പ്രകടിപ്പിക്കാൻ അവസരം ഒരുക്കണമെന്നും നിർദ്ദേശിച്ചത്.
👉രവിവർമയുടെ ചില പ്രസിദ്ധ ചിത്രങ്ങൾ:
ദക്ഷിണേന്ത്യയിലെ ജിപ്സികൾ, തംബുരുമീട്ടിപ്പാടുന്ന തമിഴ് വനിത, ശകുന്തളാപത്രലേഖനം, ദമയന്തീഹംസസംവാദം, സീതാഭൂപ്രവേശം, മലബാർസുന്ദരി വയലിൻ വായിക്കുന്നു, അച്ഛൻ വരുന്നു, സരസ്വതീ ദേവി, സൈരന്ധ്രി, സീതാസിദ്ധി, ലക്ഷ്മീദേവി, ദമയന്തി, രാധയുംകൃഷ്ണനും, ശന്തനുവുംമത്സ്യഗന്ധിയും, പാഞ്ചാലീവസ്ത്രാക്ഷേപം, വിശ്വാമിത്രനുംമേനകയും, നളനും ദമയന്തിയും, ഹരിശ്ചന്ദ്രനും താരാമതിയും, ശ്രീകൃഷ്ണജനനം.
👉 വരൂ കിളിമാനൂരിലേക്ക്
രാജാ രവിവർമ്മയുടെ ജന്മദേശമായ തിരുവനന്തപുരം കിളിമാനൂരിൽ ഒരു ആർട്ട് ഗാലറിയുണ്ട്. രവിവർമ്മയുടെ സ്മരണാർത്ഥം സ്ഥാപിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ഗാലറിയാണ് ഇത്. കേരള ലളിത കലാ അക്കാദമിയാണ് സ്ഥാപിച്ചത്. 2014 നവംബർ 19-ന് പ്രവർത്തനം ആരംഭിച്ചു. കിളിമാനൂരിലെ രവിവർമ്മ സ്മാരക സാംസ്കാരിക നിലയത്തിനു സമീപമുള്ള 66 സെന്റ് സ്ഥലത്താണ് ആർട്ട് ഗാലറി സ്ഥിതിചെയ്യുന്നത്. രാജാ രവിവർമ്മയുടെ അമ്പതോളം പെയിന്റിങ്ങുകൾ ഇവിടെയുണ്ട്.
👉 ജീവിതരേഖ
രാജാരവിവർമയുടെ ജീവിത കാലയളവ് 1848 ഏപ്രിൽ 29 – 1906 ഒക്ടോബർ 2 വരെയാണ്. രാജാക്കന്മാർക്കിടയിലെ ചിത്രകാരനും ചിത്രകാരന്മാർ ക്കിടയിലെ രാജാവുമായിരുന്നു. അദ്ദേഹത്തെ കുറിച്ചു മറ്റുള്ളവർ പറയുന്ന പ്രധാന വിശേഷണം ഇതാണ്. ചിത്രമെഴുത്ത്‌ യൂറോപ്യന്മാരുടെ കലയാണെന്ന് സാമാന്യ ജനം വിചാരിച്ചിരുന്ന കാലത്ത്‌, സ്വന്തം ചിത്രങ്ങളിലൂടെ ചിത്രകലയുടെ ഉന്നമനത്തിനും വരകളിലെ വേഷവിധാനത്തിലൂടെ സാംസ്കാരികോന്നമനത്തിനും അദ്ദേഹം വഴിതെളി ച്ചു.
👉അറിയാം കുട്ടിക്കാലം
എഴുമാവിൽ നീലകണ്ഠൻ ഭട്ടതിരിപ്പാടിന്റെയും ഉമാ അംബാഭായി തമ്പുരാട്ടിയുടേയും പുത്രനായി 1848 ഏപ്രിൽ 29 ന്‌ കിളിമാനൂർ കൊട്ടാരത്തിലാണ് ജനനം. പൂരൂരുട്ടാതി നാൾ. പുരാണകഥകൾ ഇഷ്ടപ്പെട്ടു. മൂന്നാം വയസ്സിൽ തന്നെ കിളിമാനൂർ കൊട്ടാരത്തിന്റെ ചുവരുകൾ ചിത്രങ്ങൾ കൊണ്ട്‌ നിറഞ്ഞു.
പ്രതിഭ തിരിച്ചറിഞ്ഞ അമ്മാവനും സ്വാതിതിരുനാൾ മഹാരാജാവിന്റെ ആസ്ഥാന ചിത്രകാരനുമായിരുന്ന രാജരാജവർമ്മ ചിത്രകല പഠിപ്പിച്ചു.
കഥകളി സംഗീതത്തിലും കഴിവു തെളിയിച്ചു.
രവിവർമ്മ എണ്ണച്ചായത്തിൽ വരച്ച ബക്കിങ്ങ്‌ഹാം പ്രഭുവിന്റെ ഛായാ ചിത്രം മദ്രാസ്‌ ഗവൺമന്റ്‌ ആസ്ഥാനത്ത്‌ സ്ഥാപിച്ചതു മുതലാണ് പ്രശസ്തിയുടെ പടവുകൾ കയറാൻ തുടങ്ങിയത്.
1871-ൽ മഹാരാജാവിൽ നിന്ന് വീരശൃംഖല ലഭിച്ചു. തുടർന്നു ആസ്ഥാന ചിത്രകാരനുമായി.1873-ൽ മദ്രാസിൽ നടന്ന കലാപ്രദർശനത്തിൽ യൂറോപ്പ്യൻ ചിത്രകാരന്മാരുടെ ചിത്രങ്ങളേയും പിന്തള്ളി രവിവർമ്മയുടെ ‘മുല്ലപ്പൂ ചൂടിയ നായർ വനിതക്ക്‌’ ഒന്നാം സമ്മാനം ലഭിച്ചു. സുവർണ്ണമുദ്രയായിരുന്നു സമ്മാനം. ഇതോടെ അദ്ദേഹത്തിന്റെ പ്രസിദ്ധി കടൽ കടന്നു. അതേകൊല്ലം തന്നെ വിയന്നയിൽ നടന്ന ലോക കലാ പ്രദർശനത്തിലും ഇതേ ചിത്രത്തിനു സമ്മാനം ലഭിച്ചു. 1874-ൽ മദ്രാസിൽ നടന്ന കലാപ്രദർശനത്തിൽ ‘തമിഴ്സ്ത്രീയുടെ ഗാനാലാപനം’ എന്ന ചിത്രം ഒന്നാം സമ്മാനത്തിനർഹമായി. 1876-ൽ മദ്രാസിൽ നടന്ന ചിത്രപ്രദർശനത്തിലേക്ക്‌ രവിവർമ്മ തന്റെ ‘ശകുന്തളയുടെ പ്രേമലേഖനം’ എന്ന ചിത്രം അയച്ചു. ചിത്രകലയിലെ വിസ്മയമായി ആ ചിത്രം വാഴ്ത്തപ്പെട്ടു. ചിത്രം ബക്കിങ്ങ്‌ഹാം പ്രഭു വാങ്ങി. ഈ ചിത്രം കണ്ട സർ മോണിയർ വില്യംസ്‌ തന്റെ അഭിജ്ഞാന ശാകുന്തളത്തിന്റെ ഇംഗ്ലീഷ്‌ തർജ്ജമക്ക്‌ മുഖചിത്രമായി ചേർക്കാൻ അനുവാദം തേടി. അങ്ങനെ 28 വയസ്സ്‌ തികയും മുമ്പെ ലോക പ്രശസ്ത ചിത്രകാരനായി രവിവർമ്മ മാറി.
ഈ പ്രതിഭയുടെ ഓർമകൾ പോലും ഇപ്പോഴത്തെ തലമുറ കൾക്ക് ആവേശമാണ്.
ക്ഷത്രിയ ക്ഷേമസഭയുടെ ‘ചിത്രങ്ങൾ കൊണ്ട് ആദരവ്’ എന്ന പ്രത്യേക ചിന്തയിൽ ചിത്രങ്ങൾ പങ്കുവച്ച എല്ലാവർക്കും സംസ്ഥാന സമതിയുടെ നന്ദിയും അറിയിക്കുന്നു. ഇതിൽ പങ്കെടുത്ത എല്ലാവരുടെയും കൂട്ടായ്മയും മറ്റും ആലോചനയിലുണ്ട്. കൂടിയാലോചനയ്ക്കു ശേഷം വിശദാംശങ്ങൾ അറിയിക്കു ന്നതാണ്. മിഴിവാർന്ന രവിവർമ്മച്ചിത്രം ഹൃദയത്തിൽ ചേർക്കു. വിരസത ഒഴിവാക്കു.

മറുപടി രേഖപ്പെടുത്തുക